കോട്ടയം: ശബരിമലയില്‍ സ്ത്രീ പ്രവേശനം നിയന്ത്രിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. കോട്ടയത്ത് നാട്ടാന പരിപാലന നിയമ ശില്‍പ്പശാല, ഗജരാജന്‍ തിരുനക്കര ശിവന്റെ 50-ാം പിറന്നാള്‍ ആഷോഷം പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ നിലനില്‍ക്കുന്ന നിയമം സ്വാഭാവികമായി ആചാര അടിസ്ഥാനങ്ങളില്‍ നിക്ഷിപ്തമാണ്. ശബരിമലയിലെ നിയമങ്ങള്‍ പരിരക്ഷിക്കുവാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. നവംബര്‍ ഏഴിനാണ് സുപ്രീംകോടതിയില്‍ കേസ്. അയ്യപ്പഭക്തരുടെ ആഗ്രഹം നിലവിലുള്ള രീതി തുടരാനാണ്.
അതിനായി, കേസ് പരിഗണിക്കുന്ന ദിവസം കോട്ടയം ജില്ലയിലെ ചെറുവള്ളി ദേവീക്ഷേത്രത്തോടനുബന്ധിച്ചുള്ള ജഡ്ജി അമ്മാവന്റെ അനുഗ്രഹങ്ങള്‍ തേടും. ഒക്ടോബര്‍ 30 മുതല്‍ ആറു വരെ ജഡ്ജി അമ്മാവന്റെ സന്നിധിയില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തും, പ്രയാര്‍ വിശദീകരിച്ചു. ദേവസ്വം ബോര്‍ഡിന്റെ തെറ്റുകള്‍ ആരു ചൂണ്ടിക്കാണിച്ചാലും തിരുത്തും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: