പൂനെ: കൊച്ചിയില്‍ നടന്ന കഴിഞ്ഞ ഹോം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ 1-0ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും എവേ മത്സരത്തിന്. പൂനെയിലെ ശിവ്ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ പൂനെ സിറ്റി എഫ്സി. രാത്രി 7ന് കിക്കോഫ്. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
കഴിഞ്ഞ രണ്ട് സീസണുകളിലായി പൂനെക്കെതിരെ കളിച്ച നാല് കളികളില്‍ മൂന്നെണ്ണത്തിലും മികച്ച വിജയം നേടിയതിന്റെ ചരിത്രവും ബ്ലാസ്റ്റേഴ്സിനൊപ്പം. ഒരെണ്ണത്തില്‍ മാത്രമാണ് പൂനെക്ക് ജയിക്കാന്‍ കഴിഞ്ഞത്.
ഈ സീസണില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് പരാജയവും സ്വന്തമാക്കിയ പൂനെ സിറ്റി മൂന്ന് പോയിന്റുമായി ഏഴാമത്. എഫ്സി ഗോവയെ കീഴടക്കിയപ്പോള്‍ മുംബൈ സിറ്റിയോടും നോര്‍ത്ത് ഇൗസ്റ്റിനോടും അവര്‍ പരാജയപ്പെട്ടു. നാല്—മത്സരങ്ങളില്‍ നിന്ന്—കേരള ബ്ലാസ്റ്റേഴ്സ് നാല്—പോയിന്റോടെ ആറാം സ്ഥാനത്ത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചാണെങ്കില്‍ ആദ്യ രണ്ട്—മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും അത്ലറ്റികോ കൊല്‍ക്കത്തയോടും 1-0ന് പരാജയപ്പെട്ടാണ് ടീം തുടങ്ങിയത്. മൂന്നാം മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. കഴിഞ്ഞ ദിവസം മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് ആറ്റുനോറ്റിരുന്ന ജയം കണ്ടെത്തി. മൈക്കല്‍ ചോപ്രയുടെ ഗോളായിരുന്നു ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം നേടിക്കൊടുത്തത്.
വിജയത്തോടെ ടീം താളം കണ്ടെത്തിയെന്നും ഇനി അത് തുടരുമെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കൊപ്പല്‍ പറഞ്ഞു. വിജയാവേശം തുടരാനുള്ള തന്ത്രങ്ങളൊരുക്കി തന്നെയാണ് കോപ്പല്‍ പൂനയെ നേരിടാന്‍ ടീമിനെ ഒരുക്കിയിട്ടുള്ളത്. ടീമിന്റെ വിജയത്തില്‍ നെടുംതൂണായ ആരോണ്‍ ഹ്യൂസും സെഡ്രിക്—ഹെങ്ബര്‍ട്ടും തമ്മിലുള്ള കോമ്പനീഷന്‍ നല്ല ഫോമിലാണെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കളിയിലെ ടീമിനെ തന്നെ ഏറെക്കുറെ നിലനിര്‍ത്താനാണ് ഇന്ന് സാധ്യത. ഹ്യൂസിനും ഹെങ്ബര്‍ട്ടിനും ലെഫ്റ്റ് വിങ് ബാക്കായി ഹോസുവും വൈറ്റ് വിങ് ബാക്കായി സന്ദേശ് ജിംഗാനും തന്നെയിറങ്ങും. റാഫി ആദ്യ ഇലവനില്‍ ഉള്‍പ്പെടുമ്പോള്‍ മൈക്കല്‍ ചോപ്ര സര്‍വസ്വതന്ത്രനായി കളത്തിലെത്തും.
എങ്കിലും ഫിനിഷിങില്‍ പോരായ്മ തുടരുകയാണ്. ഇടത് വിങിലൂടെ ഹോസുവും വലത് വിങിലൂടെ ജിങ്കാനും ഒരുക്കി നല്കുന്ന മികച്ച മുന്നേറ്റങ്ങളെ ഗോളാക്കി മാറ്റാന്‍ സ്ട്രൈക്കര്‍മാര്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നു. ഇതിന് കൂടി മാറ്റം സംഭവിച്ചാല്‍ വിജയം മാത്രമല്ല ഗോള്‍ സമ്പാദ്യവും ഉയര്‍ത്താനാകും. അതിനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
സ്വന്തം മണ്ണില്‍ കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളും പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് പൂനെ സിറ്റി.
ടീമിന്റെ ഏതെങ്കിലും ഒരു പൊസിഷനില്‍ കുറവ്— ഉണ്ടെന്നു പറയാനാവിലില്ലെന്നു സഹ പരിശീലകന് മിഖുവേല്‍ പറഞ്ഞു. എന്നാല്‍ ടീം കളിയുശട സമസ്ത മേഖലകൡലും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത്—ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ചുവപ്പ്—കാര്‍ഡ്—ലഭിച്ച പ്രതിരോധത്തിലെ കരുത്തന് എഡ്വേര്‍ഡോ ഫെരേര ഇന്ന് കളത്തിലുണ്ടാവില്ല എന്നതാണ് പൂനെയുടെ ദൗര്‍ബല്യം. സിസോക്കോയിലാണ്—സഹകോച്ച്—മിഗുവേലിന്റെ പ്രതീക്ഷ. സെന്റര്‍ ബാക്കും സെന്റര്‍ മിഡ്ഫീല്‍ഡും സിസോക്കോ ഒരുപോലെ കൈകാര്യംചെയ്യുമെന്നും മിഗുവേല്‍ പറഞ്ഞു. എങ്കിലും മികച്ച നിരവധി താരങ്ങള്‍ ടീമിനൊപ്പമുണ്ട്. അവരിലാണ് സഹപരിശീലകന്റെ വിശ്വാസവും. അരാട്ട ഇസുമി, ടാറ്റോ, ഓബര്‍മാന്‍, റാല്‍ട്ടെ, ജോനാഥന് ലൂക്ക, സിസോക്കോ തുടങ്ങിയവരാണ് ടീമിന്റെ നെടുംതൂണുകള്‍. രണ്ട് ടീമുകളും വിജയം മാത്രം ലക്ഷ്യംവെക്കുന്നതിനാല്‍ മികച്ച പോരാട്ടമായിരിക്കും കാണികളെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: