സ്വന്തം ലേഖകന്‍
പുനലൂര്‍: കേരളത്തില്‍ പുറ്റിംഗല്‍ ഉള്‍പ്പെടെയുള്ള വെടിക്കെട്ട് അപകടങ്ങളെ തുടര്‍ന്ന് പരമ്പരാഗത പടക്കനിര്മ്മാതാക്കള്ക്കെതിരെ കേരള സര്‍ക്കാര്‍ എടുത്ത കടുത്ത നിലപാടുകള്‍ പടക്കനിര്‍മ്മാണ മേഖലയെ തകര്‍ത്തായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വെടിക്കെട്ട് അപകടങ്ങള്‍ക്ക് സാധാരണ ഗതിയില്‍ 9 വണ്‍ ആ വണ്‍ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുക്കുക എന്ന് നാഗപ്പൂര്‍ കേന്ദ്രമായുള്ള ചീഫ് എക്സ്പ്ലോസീവ് കണ്ട്രോള് ബോര്‍ഡ് നിഷ്കര്‍ഷിക്കുമ്പോഴും കേരളത്തില്‍ എക്സ്പ്ളോസീവ് ആക്ടിലെ കടുത്ത വകുപ്പുകളായ ‘ീകരവാദപ്രവര്ത്തനങ്ങള്ക്കും, രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി ഈ മേഖലയില്‍ പണിയെടുക്കുന്ന അംഗീകൃത ലൈസന്സികളിലെ 40 ഓളംപേരെയാണ് കഴിഞ്ഞ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി അപകടരഹിതമായി വെടിക്കെട്ടും, പടക്കനിര്‍മ്മാണവും നടത്തി വന്നിരുന്നവര്‍ ആയിരുന്നു ഇവരില്‍ ഏറെയും. കേരളത്തിലെ ആയിരക്കണക്കിന് ആളുകള്‍ ഈ മേഖലയില്‍ പണി എടുത്തിരുന്നു. ഇവരില്‍ ഏറെയും മറ്റ് തൊഴില്‍ തേടി പോയിക്കഴിഞ്ഞു. വര്‍ഷത്തില്‍ രണ്ടു, മൂന്നു പരിശോധനകളിലൂടെ നിയമാനുസൃതം അന്വേഷണം നടത്തിയാല്‍ വെടിക്കെട്ട് അപകടങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ വെടിക്കെട്ട് അപകടങ്ങള്‍ക്ക് ശേഷം അനധികൃത റെയ്ഡുകളും ഇവര്‍ക്കു നേരെയുള്ള പീഡനങ്ങളും ഉണ്ടാവുകയാണ് പതിവ്. ദീപാവലി സമയം 100 കിലോ വരെ പൂത്തിരി വില്ക്കാന് ഏതൊരു വ്യക്തിക്കും ലൈസന്‍സ് കൂടാതെ കഴിയും. പടക്കം 25 കിലോ വരെ കൈവശം വയ്ക്കുവാനും അനുവാദം ഉണ്ട് എന്നിരിക്കെ ഇത്തരത്തില്‍ കൈവശം വക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്കെതിരെ അധികൃതര്‍ ക്രൂരമായ നിലപാടുകളാണ് എടുക്കുന്നതെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: