ഹനോയ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിയറ്റ്നാമില്‍ 24 പേര് കൊല്ലപ്പെട്ടു. നാല് പേരെ കാണാതായിട്ടുണ്ട്.
വെള്ളപ്പൊക്കം അതിരൂക്ഷമായ ക്വാങ് ബിനിലാണ് കൂടതല്‍ പേരും മരിച്ചത്. 18 പേരാണ് ഇവിടെ മരിച്ചത്. കൂടാതെ കാണാതായവരില്‍ മൂന്ന് പേരും ക്വാങ് ബിനില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വിയറ്റ്നാമിലെ മറ്റ് മൂന്ന് പ്രവിശ്യകളില്‍ നിന്നാണ് ആറ് പേര് മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മഴ കനത്തതോടെ പ്രദേശത്തെ 125,000 വീടുകളാണ് വെള്ളത്തിനടിയിലായത്.
90 സെന്റീമീറ്റര്‍ മഴയാണ് ഇവിടങ്ങളില്‍ രേഖരപ്പെടുത്തിയത്. രാജ്യത്ത് ‘സരിക’ ഉടന്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സരിക കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ 150,000ത്തിലധികം ആളുകളെ ഫിലിപ്പീന്‍സില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രി ട്രിന്ഹ ദിന്‍ഹ ദുങ് കൊടുങ്കാറ്റിനെതിരെ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ യോഗം വിളിച്ചു കൂടിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: