ന്യൂദല്‍ഹി: ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബിസിസിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബിസിസിഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്.
കേസില്‍ വാദം കേള്‍ക്കുമ്പോഴെല്ലാം ലോധാ സമിതി റിപ്പോര്‍ട്ടിനെ എതിര്‍ക്കുകയാണ് ബിസിസിഐ ചെയ്യുന്നത്. ഇത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ബിസിസിഐ അഭിഭാഷകന് കപില്‍ സിബലിനെ അറിയിച്ചു.
ബിസിസിഐ ഭരണസമിതിക്ക് പകരം അഡ്മിനിസ്ട്രേറ്ററെ സുപ്രീംകോടതി നിയമിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തെയും ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടിരുന്നു. ലോധാസമിതി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്ത ബിസിസിഐക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ലോധ സമിതി നിര്‍ദേശം അഴിമതിക്ക് വഴിവയ്ക്കുമെന്ന് ബിസിസിഐ അഭിഭാഷകന് വാദിച്ചു. കേസ് അന്തിമ വിധി പറയാനായി മറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: