കുമളി: തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി കടത്തി ക്കൊണ്ടുവന്ന പടക്കം ഉള്‍പ്പടെയുള്ള സ്ഫോടക വസ്തുക്കള്‍ കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ വാണിജ്യനികുതി, എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ പിടികൂടി. തമിഴ്നാട്ടിലെ ഒട്ടംചിത്ര എന്ന സ്ഥലത്ത് നിന്ന് കോട്ടയത്തെ പി എസ് വെജിറ്റബിള്‍ എന്ന സ്ഥാപനത്തിലേക്ക് വ്യക്തമായ രേഖകളില്ലാതെ കൊണ്ടുവന്ന പടക്കം,മാലപ്പടക്കം , ഗുണ്ട്, പൂത്തിരി തുടങ്ങിയ വിവിധ തരത്തിലുള്ള സ്ഫോടക വസ്തുക്കളുമായെത്തിയ മിനി ലോറിയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ ഡിണ്ടിഗല്‍ സ്വദേശി മുത്തു ചാള്‍സ്(36) എന്നയാളെയും പിടികൂടിയിട്ടുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ക്ക് ഏകദേശം നാല്‍പ്പതിനായിരം രൂപ വിലവരുമെന്ന് കരുതുന്നു. ദീപാവലി തുടങ്ങിയ ഉത്സവ നാളുകള്‍ മുന്‍നിര്‍ത്തി കേരളത്തിലേക്ക് കടത്തിയതാണ് ഇവയെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: