തൊടുപുഴ: ഞറുക്കുറ്റിക്ക് സമീപം നിയന്ത്രണം വിട്ട ബസിടിച്ച് ഒരാള്‍ക്ക് പരിക്ക്. വഴിയോരത്ത് ഐസ്ക്രീം കച്ചവടം നടത്തുകയായിരുന്ന ആപ്പെ ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം ബസ് സമീപത്തെ റബ്ബര്‍ത്തോട്ടത്തിലേക്ക് കയറിയാണ് നിന്നത്. തൊടുപുഴ സ്വദേശി ഹാഫിനാണ് പരിക്കേറ്റത്. ഇയാളെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ കാനയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം.
വണ്ണപ്പുറം- ചേലച്ചുവട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കിരണ്‍ എന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴയ്ക്ക് വരികയായിരുന്ന ബസ് ഞറുക്കുറ്റി ഇറക്കം കഴിഞ്ഞുള്ള വളവ് വീശുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഇവിടെ റോഡരികില്‍ നിരവധി വഴിയോര കച്ചവടങ്ങള്‍ നടക്കാറുണ്ട്. ഇങ്ങനെ ഐസ്ക്രീം വില്‍ക്കുന്നതിനിടെയാണ് അപകടം. ഇതേ സമയം വണ്ടിയില്‍ ഇരിക്കുകയായിരുന്നു ഹാഫിസ്. ബസ് തിട്ടയില്‍ ഇടിച്ച് നിന്നതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവായി. ബസിലെ യാത്രക്കാര്‍ക്കും ചെറിയ പരുക്കുകളേറ്റിട്ടുണ്ട്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി. രാത്രിയില്‍ ക്രയിനെത്തിച്ചാണ് ഓടയില്‍ നിന്നും ബസ് കരക്കെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: