ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ എസ്എഫ്ഐക്കാരുടെ നേതൃത്വത്തില്‍ റാഗിങ്. ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥി വയനാട് സ്വദേശി വിഷ്ണു പ്രസാദാണ് ഇരയായത്. എസ്എഫ്ഐ പ്രവര്‍ത്തകരും സീനിയര്‍ വിദ്യാര്‍ത്ഥികളുമായ ജിഷ്ണു, ഷെഫീഖ്, ജന്‍സണ്‍, സോമിന്,നൃപന് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയും മര്‍ദ്ദനവും പതിവായതോടെ വിവരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് സംഭവം പുറത്തായത്.
കുളത്തൂര്‍ ആശ്രമത്തിലെ അന്തേവാസിയായ വിഷ്ണുവിനെ ആശ്രമം അധികൃതരാണ് പഠിപ്പിച്ചിരുന്നത്. കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസം ഒരുക്കിയതും ആശ്രമം അധികൃതരാണ്. ഹോസ്റ്റലില്‍ എത്തിയ ശേഷം ചന്ദനം തൊടാനോ ക്ഷേത്രത്തില്‍ പോകാനോ റാഗിങിന് നേതൃത്വം നല്കിയവര് അനുവദിച്ചില്ല. രാത്രി 9 മണിക്ക് ആരംഭിക്കുന്ന റാഗിങ് 12 വരെ നീളും. സീനയര്‍ വിദ്യാര്‍ത്ഥികള്‍ മിക്കവരും മദ്യപിച്ചാണ് എത്തുന്നത്.
പുകവലിച്ച ശേഷം പുക വിഷ്ണുവിന്റെ വായിലേക്ക് ഊതിവിടുന്നതും പതിവായിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോളേജ് ഹോസ്റ്റലില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് പതിവായിട്ടും വാര്‍ഡനും പ്രിന്‍സിപ്പലും നടപടി സ്വീകരിച്ചില്ല. വിഷ്ണു പരാതിയുമായി രംഗത്തെത്തിയതോടെയാണ് പ്രശ്നം പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചത്. റാഗിങ് സംബന്ധിച്ച് കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ നിന്നു പരാതി ലഭിച്ചതായി കട്ടപ്പന എസ്ഐ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: