കായംകുളം: കരിഞ്ചന്തയില്‍ വില്ക്കാന് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന റേഷനരിയും ഗോതമ്പും പോലീസ് പിടികൂടി. ഡ്രൈവര്‍ അറസ്റ്റില്‍. എഫ്സിഐ യില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 250 ചാക്ക് പച്ചരിയും ഗോതമ്പും ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പിടികൂടിയത്. ലോറി ഡ്രൈവര്‍ മൂവാറ്റുപുഴ വെരിക്കാപ്പള്ളി പന്തലേത്ത് മാഹീന് (39 ) അറസ്റ്റിലായത്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുറ്റിത്തെരുവ് മുതല്‍ വാഹനങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ കായംകുളം പോലീസ്റ്റേഷനു സമീപത്തുവച്ചാണ് ലോറി സിഐ: കെ.സദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മൂവാറ്റുപുഴയില്‍ നിന്നും കാട്ടാക്കടയിലേക്ക് കൊണ്ടുപോകയായിരുന്നു അരിയും ഗോതമ്പുമെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബില്‍ ഇയാളില്‍നിന്നു കണ്ടെത്തിയെങ്കിലും അത് വ്യാജമാണെന്നു സംശയിക്കുന്നു.
താലൂക്ക് സപ്ലൈഓഫീസര്‍ ആര്.ശെല്വകുമാര് എത്തി പരിശോധന നടത്തി എഫ്സിഐ യില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് സ്ഥിരീകരിച്ചു.
പുറത്തുള്ള കച്ചവടക്കാര്‍ക്ക് കരിഞ്ചന്തയില്‍ വില്‍ക്കാനായി കൊണ്ടുപോയതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: