ന്യൂദല്‍ഹി: രാജ്യത്തെ 78% ദേശീയപാതകളും ഒന്നുകില്‍ ഒരു വരി പാതകളോ അല്ലെങ്കില്‍ രണ്ടുവരി പാതകളോ ആണെന്ന് ഔദ്യോഗിക കണക്കുകള്‍. മൂന്നിലൊന്ന് രണ്ട് ലൈനുകളില്‍ കുറവാണ്. നാല് വരി പാതകള്‍ ആക്കുക ഭാരതത്തിന്റെ സാമ്പത്തികരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണ്.
ദേശീയ പാത ഹൈവേ മന്ത്രാലയത്തിന്റെ ഒരു റിപ്പോര്‍ട്ടില്‍ ഗ്രാമീണ, അന്തര്‍ജില്ല, സംസ്ഥാന ഹൈവേകളില്‍ ഏതാണ്ട് 40% മെറ്റല്‍ വിരിക്കാത്തവയാണ്. റോഡ് ബന്ധം വിദൂരഗ്രാമങ്ങളില്‍ വരുന്നതോടെ വലിയ വികസനവും തൊഴിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് 43% റോഡ് ബന്ധം ഉള്ളത്. റോഡ് വികസനത്തിലൂടെ മാത്രമെ ഭാരതത്തിന്റെ സാമ്പത്തിക രംഗം പുരോഗതിയിലാകുകയുള്ളു.
14 ലക്ഷം കിലോമീറ്റര്‍ റോഡുകളില്‍ 11.5 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ ഗ്രാമീണവും പദ്ധതി റോഡുകളുമാണ്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പദ്ധതികളിലൂടെയാണ് ഈ റോഡുകള്‍ വികസിപ്പിക്കുന്നത്. 2000-01ല്‍ 33.73 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ ഉണ്ടായിരുന്നിടത്ത് 2015ല്‍ 54.72 ലക്ഷം കിലോമീറ്ററായി ഇത് ഉയര്‍ന്നു. സംസ്ഥാന ദേശീയ പാതകളാണ് 60% ഗതാഗതം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: