കോട്ടയം: ഇന്ത്യന്‍ ബാസ്ക്കറ്റ് ബോളിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കോട്ടയത്തിന് ലഭിച്ച അംഗീകാരമാണ് പ്രഥമ ഇന്ത്യന്‍ സ്കൂള്‍ ലീഗ് ബാസ്ക്കറ്റ് ബോള്‍ മത്സരവേദിയാവുന്നതിലൂടെ കോട്ടയത്തിന് ലഭ്യമാവുന്നതെന്ന് മുന്‍കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അഭിപ്രായപ്പെട്ടു. ടൂര്‍ണ്ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഷാജി ജേക്കബ് പടിപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.ജോസ് മരിയദാസ്, അഡ്വ.വി.ബി.ബിനു, നഗരസഭാ പ്രതിപക്ഷനേതാവ് സി.എന്‍.സത്യനേശന്, അഡ്വ.കെ.അനില്‍കുമാര്‍, ഫാ. ജയിംസ് മുല്ലശേരി, ഫാ. ലൂക്ക ആന്റണി ചാവറ, സിസ്റ്റര്‍ ശില്‍പ്പ, ജെ.ജെ.പാലയ്ക്കലോടി, അയ്മനം ബാബു, ചെറിയാന് ഉമ്മന്‍, സാബു മുരിക്കുംവേലി, ബിജു.സി.തോമാന്, വി.ടി.തോമസ് കൊണ്ടോടി, ആന്റണി കാഞ്ഞിരത്തുങ്കല്‍, ആന്റണി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ 30മുതല്‍ ഡിസംബര്‍ 4വരെ നടക്കുന്ന മത്സരത്തിന്റെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജോസ്.കെ.മാണി എംപി, ടി.പി.ദാസന്(സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്)(മുഖ്യരക്ഷാധികാരികള്‍)വി.എന്‍.വാസവന്(ജനറല്‍ കണ്‍വീനര്‍), ബാബു.എം.ഫിലിപ്പ് ഡയറക്ടര്‍ ജോസ്കോ ഗ്രൂപ്പ്(ചെയര്മാന്)ഷാജി ജേക്കബ്(ഇവന്റ് ഡയറക്ടര്‍)എന്നിവരുടെ നേതൃത്വത്തിലുള്ള 501അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: