കണ്ണൂര്‍: എല്ലാപൗരന്മാര്ക്കും തുല്യാവകാശം ഉറപ്പുവരുത്തുന്ന ഏകീകൃത സിവില്‍ നിയമം നിര്‍മ്മിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യുക്തിവാദി സംഘം കണ്ണൂര്‍ ജില്ലാകമ്മറ്റി നവംബറില്‍ ജില്ലയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വാഹനജാഥ നടത്തും. ജില്ലയില്‍ നിന്ന് പ്രസ്തുത ആവശ്യാര്‍ത്ഥം 1 ലക്ഷം ഒപ്പ് സമാഹരിക്കും. ജില്ലയില്‍ തലശ്ശേരി, തളിപ്പറമ്പ് എന്നീ കേന്ദ്രങ്ങളില്‍ പ്രസ്തുത വിഷത്തില്‍ സെമിനാര്‍ നടത്തും.
എല്ലാ പൗരന്മാര്ക്കും ഒരേ ക്രിമിനല്‍ നിയമമുണ്ടായിരിക്കെ സിവില്‍ കോഡിന്റെ കാര്യത്തില്‍ മത നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതു വിരോധാഭാസമാണ്. നിയമ കമ്മിഷന് പുറത്തിറക്കിയ ചോദ്യാവലി തള്ളിക്കളയണമെന്ന് പറയുന്നവര്‍ സ്ത്രീ-പുരുഷ വിവേചനം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ ചോദ്യാവലി പൂരിപ്പിച്ച് എല്ലാവരും നിയമ കമ്മീഷന് അയച്ചുകൊടുക്കണമെന്ന് ജില്ലാ കമ്മറ്റി യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗംഗന് അഴീക്കോട് (സംസ്ഥാന വൈസ് പ്രസിഡണ്ട്), എ.കെ.അശോക് കുമാര്‍, എ.കെ.നരേന്ദ്രന്, പി.വി.മനോജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: