തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനം സംബന്ധിച്ച ഹര്‍ജിയില്‍ വിജിലന്‍സ് ഈ മാസം 21ന് നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യവസായവകുപ്പിലെ ബന്ധുനിയമനങ്ങള്ക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ജയരാജനെതിരായി പൊതു പ്രവര്ത്തകന് പായിച്ചിറ നവാസ് നല്കിയ പൊതു താത്പര്യ ഹര്‍ജി കോടതി തീര്‍പ്പാക്കി. കേസില്‍ പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ നല്‍കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഇന്നലെ കോടതിയെ അന്വേഷണ പുരോഗതി അറിയിച്ചത്.
നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിപദമൊഴിഞ്ഞ ഇ.പി.ജയരാജന് ഉള്‍പ്പെടെയുള്ളവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.
വിജിലന്‍സ് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിലെ എസ്.പി. ജയകുമാര്‍ നേതൃത്വം നല്കുന്ന സംഘമാണ് നിയമനവിവാദം അന്വേഷിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: