കണക്റ്റിക്കറ്റ്: അമേരിക്കയില്‍ കണക്റ്റിക്കറ്റ് സര്‍വകലാശാല സ്പോര്‍ട്സ് കാമ്പസില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ഹാര്‍ട്ട്ഫോഡ് നിവാസി ജെഫ്നി പാലി ചെമ്മരപ്പള്ളി (19) യാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ ഒന്നേകാലിനാണ് സംഭവം. സര്‍വകലാശാലയിലെ അഗ്നിശമനവാഹനങ്ങളുടെ ഗരാഷിന്റെ വാതിലില്‍ ചാരി നില്‍ക്കുകയായിരുന്നു ജെഫ്നി. അടിയന്തര സന്ദേശത്തെ തുടര്‍ന്ന് വാഹനം പുറത്തിറക്കാന്‍ വാതില്‍ തുറന്നപ്പോള്‍ ജെഫ്നി വീണു. അതിവേഗം പുറപ്പെട്ട വാഹനം ശരീരത്തിലൂടെ കയറിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
വാഹനം ഓടിച്ച ഫയര്‍ ഡിപ്പാര്‍ട്ടുമെന്റിലെ കമാന്‍ഡര്‍ ഡാനാ ബാരോ ഓഫീസ് ജോലിക്കാരനായിരിക്കെ വാഹനം ഓടിച്ചതെന്തിനെന്നതുള്പ്പെടെ സംഭവത്തില്‍ ദുരൂഹതകളുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. വെസ്റ്റ് ഹാര്ഫോര്ഡില് താമസിക്കുന്ന സിബി ചെമ്മരപ്പിള്ളില്‍, ഷൈനി ദമ്പതികളുടെ മകളാണ്. ജെന്നി പാലി, ജോയല്‍ പാലി സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: