തിരുവനന്തപുരം: ”വിജിലന്‍സ് ഡയറക്ടര്‍ പദവി മടുത്ത് ഇട്ടിട്ടു പോയാല്‍ രക്ഷപ്പെടാം എന്ന ചിന്തയിലാണ് ചിലര്‍ തനിക്കെതിരേ ആരോപണമുന്നയിക്കുന്നത്. തനിക്കെതിരേ എന്തെങ്കിലും കണ്ടുപിടിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ ചിലരെ നിയോഗിച്ചിരിക്കുകയാണ്.”
പ്രസ്ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ ജേക്കബ് തോമസ് പറഞ്ഞു.
അഴിമതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ഒരുദിവസം കൊണ്ട് പറ്റില്ല. പുതിയ സംവിധാനവും ചിന്തയും ഉണ്ടാകേണ്ടതുണ്ട്. ബന്ധുനിയമനത്തില്‍ ഇ.പി.ജയരാജന് മന്ത്രിസ്ഥാനം രാജിവച്ചത് ഈ നയത്തിന്റെ ഭാഗമാണ്.
തുറമുഖ വകുപ്പില്‍ അഴിമതി നടത്തിയെന്ന ധനകാര്യപരിശോധനാ വിഭാഗത്തിന്റെ പഴയ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് പുതിയതെന്ന വ്യാജേന അവതരിപ്പിക്കുകയാണ്.
തനിക്കെതിരേ ഇന്നുതന്നെ വകുപ്പുതല നടപടിയെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജം പരമാവധി ഉപയോഗിക്കുകയെന്നതാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയം. തിരമാലകളില്‍ നിന്നും കാറ്റില്‍ നിന്നും കടലില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ താന്‍ ഡയറക്ടറായിരുന്നപ്പോള്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. അതെല്ലാം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ സ്ഥലംമാറ്റി.
1946മുതല്‍ ശംഖുംമുഖത്ത് തുറമുഖവകുപ്പിന് ഓഫീസുണ്ടെങ്കിലും ഉപയോഗിച്ചിരുന്നില്ല.
സ്വന്തം കെട്ടിടത്തില്‍ ഡയറക്ടറേറ്റില്ലാത്ത ഏക വകുപ്പായിരുന്നു. പാളയത്ത് വാടകകെട്ടിടത്തില് പ്രവര്‍ത്തിച്ചിരുന്ന ഡയറക്ടറേറ്റ് ശംഖുമുഖത്തെ കെട്ടിടം നവീകരിച്ച് അവിടേക്ക് മാറ്റി.
താന്‍ തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ കെഎസ്ഇബി ഗ്രിഡില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കാത്ത ആദ്യത്തെ ഡയറക്ടറേറ്റായി അത് മാറി. സോളാര്‍ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികള്‍ താന്‍ കൃത്യമായി നടത്തിയിരുന്നു. തന്നെ ഓടിക്കാന്‍ അഴിമതിക്കാര്‍ പലപല വഴികള്‍ പയറ്റുകയാണ്.സ്വാതന്ത്ര്യം ആപേക്ഷികമാണ്. ആരും പൂര്‍ണ സ്വതന്ത്രരല്ല. പ്രധാനമന്ത്രി അതീവ ശക്തനാണ്, പക്ഷേ പൂര്‍ണമായി സ്വതന്ത്രനല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: