തിരുവനന്തപുരം: പൂജാ അവധിക്കായി പിരിഞ്ഞ നിയമസഭ വീണ്ടും ചേര്‍ന്നപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ജയരാജന്റെ സീറ്റ് പിന്‍നിരയിലും മന്ത്രി ബാലന് രണ്ടാമനുമായി. ജയരാജന് മന്ത്രി സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് മന്ത്രി ബാലന് മുഖ്യമന്ത്രിയുടെ സമീപത്ത് രണ്ടാം സ്ഥാനക്കാരനായി എത്തിയത്. ജയരാജന് വിഎസി നു പിറകിലായി എസ്. ശര്‍മ്മയുടെ കൂട്ടത്തിലായിരുന്നു ഇരിപ്പിടം. പുതിയ വ്യവസ്യായ വകുപ്പ് മന്ത്രി വന്നാലും ബാലന്റെ ഇരിപ്പിടത്തിന് മാറ്റമുണ്ടാകാന്‍ സാധ്യത ഇല്ല.
ജയരാജനെ ശാസിക്കുന്നതിന് പ്രതിപക്ഷം പരമാവധി അവസരം മുതലെടുത്തു. ഭരണ പക്ഷത്തുനിന്നും യുവ എംഎല്‍എ മാര്‍ പ്രതിപക്ഷഅംഗങ്ങളുടെ ചര്‍ച്ചാസമയത്ത് ബഹളം വച്ചെങ്കിലും സ്പീക്കര്‍ ഇടപെട്ടു. രണ്ട് അടിയന്തിര പ്രമേയങ്ങള്ക്കായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്. ബന്ധുനിയമനത്തെ സംബന്ധിച്ച് യുഡിഎഫില്‍ നിന്ന് വി.ഡി. സതീശനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് റബ്ബര്‍മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് കെ.എം. മാണിയുമായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ ബന്ധുനിയമന വിവാദം പരിഗണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: