ഭുവനേശ്വര്‍: ഒഡീഷ ആശുപത്രിയിലെ തീപ്പിടിത്തത്തില്‍ മരിച്ചത് 24 പേര്. അമ്പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. കൂടുതല്‍ പേര്‍ക്ക് ജീവാപായം ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍.
സ്വകാര്യ മെഡിക്കല്‍ കോളെജായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എസ് യുഎം ആശുപത്രിയുടെ ഡയാലിസിസ് വിഭാഗത്തിലാണ് തീ പിടിച്ചത്.
അത്യാഹിത വിഭാഗത്തിലേക്ക് പടര്‍ന്നു. അഞ്ഞൂറോളം രോഗികള്‍ ആ സമയം ഉണ്ടായിരുന്നു. പുക ശ്വസിച്ചാണ് കൂടുതല്‍ ആളുകളും മരിച്ചത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
പുക നിറഞ്ഞതിനാല്‍, രക്ഷപ്പെടാന്‍ വഴികാണാതെ തിക്കും തിരക്കുമുണ്ടായി. കോണിപ്പടി ഉപയോഗിക്കാന്‍ സാധിച്ചില്ല. ജനല്‍ചില്ലുകള്‍ പൊട്ടിച്ചാണ് രോഗികളെ പുറത്തെടുത്തത്. ഏഴോളം ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകള്കൊണ്ട്് തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപികരിച്ചെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി അറിയിച്ചു.
മുഖ്യമന്ത്രി നവീന്‍ പട്നായ്ക് ആശുപത്രി സന്ദര്‍ശിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. ആവശ്യമായ എലാ കേന്ദ്ര സഹായവും ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി സംസാരിച്ചതായി അദ്ദേഹം ട്വിറ്ററിലറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: