നാദാപുരം: കല്ലാച്ചി ടൗണിലെ സ്വാകാര്യകെട്ടിടത്തില് നിന്ന് കക്കൂസ് മാലിന്യം സംസ്ഥാനപാതയിലൂടെ പരന്നൊഴുകിയിട്ടും നടപടിഎടുക്കാതെ ആരോഗ്യവകുപ്പുംഗ്രാമപഞ്ചായത്തും. കല്ലാച്ചി പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്നും നാദാപുരം ഭാഗത്തേക്കാണ് മലിനജലം ഒഴുകുന്നത്. ഓടകളിലൂടെ ഒഴുകി മണ്ണില്‍ കിനിഞ്ഞിറങ്ങി സമീപത്തെ കിണറുകളിലും കുളങ്ങളിലും ഇവ എത്തിച്ചേരുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പൊതു സ്ഥലങ്ങളിലുള്ള സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജന നിര്‍മ്മാര്‍ജന ഒഡിഎഫ് പരിപാടിയുടെ പ്രഖ്യാപനംകഴിഞ്ഞ ദിവസം ഇ.കെ. വിജയന് എം.എല്‍. എ കൊട്ടിഘോഷിച്ച് നടത്തിയിട്ടും മാസങ്ങളായുള്ള ജനങ്ങളുടെ ഈദുരിതത്തിന് നേരെ അധികാരികള്‍ കണ്ണടയ്ക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിലേറെയായി കല്ലാച്ചി ടൗണിലെ സ്വകാര്യ കെട്ടിടങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം സംസ്ഥാനപാതയിലെ ഓടയിലേക്ക് ഒഴുക്കിവിടുകയായിരുന്നു എന്നാല്‍ കഴിഞ്ഞ മാസം സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മ്മിക്കാന്‍ പറമ്പിലേക്ക് വാഹനം കയറ്റാന്‍ ഈ ഓവുചാല്നികത്തിയതോടെ യാണ് ദുര്‍ഗന്ധം വമിക്കുന്ന ഈ മലിന ജലം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയത്. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് റോഡിന്റെ ഇരുവശവുമുള്ള കച്ചവടക്കാരും, സമീപത്തെ നേഴ്സറി സ്കൂളിലെ വിദ്യാര്‍ത്ഥികളും, പരിസര മലിനീകരണത്തിന്റെ പേരില്‍ കല്ലാച്ചിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ നടപടി എടുക്കുന്ന അധികൃതര്‍ ഈ നിയമലംഘനം കണ്ടില്ലെന്നു നടിക്കുന്നതില്‍ ദുരൂഹത ഉണ്ടന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: