ജന്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചും. ഭാരത സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന് സൈന്യം വെടിയുതിര്‍ത്തു. തിങ്കളാഴ്ച രാത്രി 8.30നും ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നുമാണ് ജമ്മു മേഖലയിലെ രജൗരി ജില്ലയില്‍ ഷെല്ലാക്രമണവും വെടിവെപ്പുമുണ്ടായത്.
യാതൊരു പ്രകോപനവും കൂടാതെ ഭാരത സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഭാരതവും ശക്തമായി തിരിച്ചടിച്ചു.82 എം.എം മോര്‍ട്ടര്‍ ഷെല്ലുകളും കൈത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഞായറാഴ്ച ഇതേ മേഖലയില്‍ പാക്ക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഭാരത സൈനികന് കൊല്ലപ്പെട്ടിരുന്നു.
മിന്നലാക്രമണത്തിനുശേഷം 25 തവണയിലേറെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പൂഞ്ച് ജില്ലയില്‍ നാലു ജവാന്മാര്ക്കും അഞ്ചു ഗ്രാമീണര്‍ക്കും പരിക്കേറ്റിരുന്നു. ഭാരതത്തിന്റെ തിരിച്ചടിയില്‍ ഒന്‍പതു പാക്ക് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: