തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം നിയമസഭാ കക്ഷി നേതാവ് കെ.എം.മാണി നല്കിയ അടിയന്തരപ്രമേയ നോട്ടിസിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
റബ്ബര്‍ മേഖലയില്‍ ക്രിയാത്മകമായ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അതിനൊപ്പം കേരള കോണ്‍ഗ്രസും ഉണ്ടാകും. നല്ലത് നടപ്പാക്കിയാല്‍ നല്ലതെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. റബര്‍ വിലയിടിവ് രൂക്ഷമാകാന്‍ കാരണക്കാര്‍ കേന്ദ്ര സര്‍ക്കാരാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേന്ദ്രത്തിന്റെ നയങ്ങളാണ് റബര്‍ വിലയിടിവ് രൂക്ഷമാകാന്‍ കാരണെമെന്ന് അദ്ദേഹം പറഞ്ഞു.
റബര്‍ വിലസ്ഥിരത പദ്ധതിക്കായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 284.41 കോടി രൂപ ഇതിനോടകം ചെലവാക്കിയെന്നും സുനില്‍കുമാര്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിലസ്ഥിരതാ ഫണ്ട് നടത്തിപ്പ് ശരിയല്ലാത്തതാണ് റബര്‍ വിലയിടിവിനു കാരണമെന്ന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: