ഷിംല: ഇസ്രയേല്‍ സൈന്യത്തിന്റെ കഴിവിനെക്കുറിച്ചും ഭീകരരെ അവര്‍ നേരിടുന്നതിനെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ ലോകം ഇന്ന് ഭാരതസൈന്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പാക്കധീന കശ്മീരില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രശംസിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ഹിമാചല്‍ പ്രദേശിലെത്തിയ മോദി മാണ്ഡിയില്‍ നടന്ന പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു.
ഇതുപോലുള്ള പ്രത്യാക്രമണങ്ങളിലൂടെ ഇസ്രയേല്‍ സൈന്യമാണ് നേരത്തെ പ്രശംസിക്കപ്പെട്ടിരുന്നത്.
ഇപ്പോള്‍ നമ്മുടെ സൈന്യവും ഒട്ടും മോശമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യം മുഴുവനും നമ്മുടെ സൈന്യത്തെ പ്രശംസിക്കുന്നു, മോദി പറഞ്ഞു.
ഹിമാചല്‍പ്രദേശ് ദേവഭൂമിയാണ്, ഒപ്പം വീരഭൂമിയുമാണ്. മാണ്ഡി ജില്ലയിലെ ഓരോ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും സൈന്യത്തിലുണ്ട്. മാണ്ഡി കാശിയുടെ ചെറുപതിപ്പാണെന്നും മോദി പറഞ്ഞു.
40 വര്‍ഷമായി നടപ്പാക്കാതിരുന്ന വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കാനായി. മാണ്ഡി ജില്ലയിലെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കോള്ഡാമില് 800 മെഗാവാട്ട്, പാര്‍വതി 540 (എംവി), രാംപൂര്‍ 412(എംവി) എന്നീ പദ്ധതികളാണ് ഉദ്ഘോടനം ചെയ്തത്.
കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയല്‍, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, മുന്‍ ഹിമാചല്‍ മുഖ്യമന്ത്രിമാരായ ശാന്തകുമാര്‍, പി.കെ. ധുമല്‍ ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: