ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ എത്തിനോട്ടം വിവാദത്തില്‍ വി.എസ്.അച്യുതാന്ദന് പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍പാകെ നല്കിയ മൊഴിയിലെ വൈരുദ്ധ്യം പരിഹരിക്കുവാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജി.സുധാകരന് നടത്തുന്ന നീക്കം കേസ്സ് ഒതുക്കി തീര്‍ക്കാന്‍ വേണ്ടിയാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥിയായ ജി.സുധാകരന്, വി.എസ് അച്യുതാനന്ദന് വോട്ടു രേഖപ്പെടുത്തുന്ന സമയം ക്യാബിനടുത്ത് എത്തിയതും, വോട്ടു ചെയ്യുന്നത് നോക്കി ബോദ്ധ്യപ്പെട്ടതും തികഞ്ഞ ചട്ടലംഘനമാണ്. ഒളിഞ്ഞു നോക്കി വോട്ട് ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയ നടപടി ശരിവെയ്ക്കുന്ന വിധമാണ് അച്യുതാനന്ദന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ നടത്തിയയിട്ടുള്ള മൊഴി തെളിയിക്കുന്നത്. രണ്ടുപേരും നല്കിയ മൊഴികളിലെ വൈരുദ്ധ്യം ജി.സുധാകരന് തെറ്റ് ചെയ്തു എന്ന് വ്യക്തമാക്കുന്നതാണ്.
മെഴികളിലെ വൈരുദ്ധ്യം തീര്‍ക്കാന്‍ പോലീസ് ഇനിയും മെഴിയെടുക്കും എന്നു പറയുന്നത് വി.എസ്.അച്ചുതാനന്ദനെ കൊണ്ട് കള്ളം പറയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: