ആലപ്പുഴ: ജില്ലയിലെ ദേശീയപാതയുടെ നവീകരണത്തിനും സുരക്ഷയ്ക്കുമായി 74 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ജില്ലയിലെ ദേശീയപാതയെ പ്രത്യേക പദ്ധതിയായി കണക്കിലെടുത്താണ് തുക അനുവദിച്ചത്.
റോഡിന്റെ നവീകരണത്തിനു മൂന്നു ഘട്ടമായി ആകെ 66 കോടി രൂപ അനുവദിക്കും. ചേര്‍ത്തല എക്സ്റേ ജംക്ഷന് മുതല്‍ പാതിരപ്പള്ളി വരെയുള്ള ഭാഗത്തിനു 17 കോടി രൂപയും ഹരിപ്പാട് മാധവ ജംക്ഷന് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗത്തിനു 17 കോടി രൂപയുമാണ് അനുവദിക്കുക.
ഇതില്‍ ഒരു ഘട്ടത്തിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ഏറ്റവുമധികം തകര്‍ച്ച നേരിടുന്ന പാതിരപ്പള്ളി– പുറക്കാട് ഭാഗം നവീകരിക്കുന്നതിനു 32 കോടി രൂപ നല്‍കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം രണ്ടു മാസം മുന്‍പു ദേശീയപാതയിലെ കുഴികള്‍ നികത്തിയെങ്കിലും തുടര്‍ച്ചയായി പലയിടങ്ങളിലും കുഴികള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്ന സാഹചര്യമാണ്.
ജില്ലാ പരിധ!ിയിലെ ദേശീയപാതയുടെ ഗതാഗത സുരക്ഷയ്ക്കായി 7.36 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം സുരക്ഷാ ഓഡിറ്റ് നടത്തും. ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പദ്ധതി ആരംഭിക്കും.
ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്കു പത്തു കോടി രൂപ അധികമായി അനുവദിക്കും. പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി യോഗത്തില്‍ ദേശീയപാതാ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ഡി.ഒ.താവ്ഡ, ചീഫ് ജനറല്‍ മാനേജര്‍ ടി.കെ. ഗോയല്‍, വകുപ്പു മേധാവികളായ അലോക് ദീപക്, ചിന്ന റെഡി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: