അടിമാലി: ദേശീപാതയുടെ അടിമാലി- മൂന്നാര്‍ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതില്‍ വന്‍ അഴിമതി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന് ഹിന്ദുഐക്യവേദി ദേവികുളം താലൂക്ക് സമിതി ആവശ്യപ്പെട്ടു. സിമന്റ് ചേര്‍ക്കാതെയാണ് ഇവിടെ സംരക്ഷണ ഭിത്തിയുടെ അടിവശം കെട്ടുന്നത്. ഡി ആര് കെട്ടും കോണ്ക്രീറ്റിങിലും പാറപ്പൊടി വെറുതെ കുഴച്ച് ചേര്‍ത്താണ് നടക്കുന്നത്. ഡി ആറിന്റെ അടിഭാഗം മട്ടിക്കല്ല് ഉപയോഗിച്ചാണ് കെട്ടുന്നത്. ഈ ഭാഗത്ത് ഡി ആറിന് 25 അടിയിലധികം ഉയരം വരും. 4 അടി വീതിയിലെങ്കിലും ഫൗണ്ടേഷന് എടുക്കേണ്ടത് മതിയായ രീതിയില്‍ എടുത്തിട്ടും ഇല്ല. മണലും സിമന്റും മെറ്റലും ആവശ്യത്തിന് ഉപയോഗിക്കാതെയുള്ള കരാറുകാരന്റെ ഈ വെട്ടിപ്പിന് ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്ന ആരോപണവും ശക്തമാണ്. ഇത് മഴക്കാലത്ത് ഇടിഞ്ഞ് വീഴാനും സാധ്യത ഏറുകയാണ്. നിജസ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി ഹിന്ദുഐക്യവേദി മുന്നോട്ടിറങ്ങുമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ ജീവന് പുല്ല് വില നല്കുന്ന തരത്തിലുള്ള നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് എവി ബാബു, ജില്ലാ ട്രഷറര്‍ രവീന്ദ്രന് നായര്‍, താലൂക്ക് സെക്രട്ടറി കെ സുഭാഷ് ഇരുമ്പുപാലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: