കട്ടപ്പന: കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ അക്രമം അഴിച്ച് വിട്ടും അടിച്ചമര്‍ത്തിയും അധികാരം പിടിച്ച് നിര്‍ത്താനാണ് എസ്എഫ്ഐക്കാര്‍ എല്ലാക്കാലത്തും ശ്രമിച്ചിരുന്നത്. കോളേജിലെ ചില അധ്യാപകരുടെ സാഹായം കൂടിയാകുമ്പോള്‍ കുട്ടിസഖാക്കള്‍ക്ക് സവ്വസ്വാന്ത്യവും ലഭിക്കും. കോളേജ് ഹോസ്റ്റലും ഇതിനായി ഉപയോഗിക്കും. ഹോസ്റ്റല്‍ വാര്ഡന്മാര് എസ്എഫ്ക്കാരുടെ ആശ്രിതരാണ്.
പതിറ്റാണ്ടുകളായി ഈ കോളേജില്‍ എസ്എഫ്ഐക്കാര്‍ ഗുണ്ടായിസം നടപ്പാക്കുകയാണ്. 2007 കാലഘട്ടത്തില്‍ കോളേജില്‍ റാഗിങ് പ്രശ്നം നടന്നു. അന്നും എസ്എഫ്ഐക്കാരായിരുന്നു കേസിലെ പ്രതികള്‍. ഏറ്റുമാനൂര്‍ സ്വദേശിനി ശ്രീദേവിയായിരുന്നു പ്രിന്‍സിപ്പല്‍. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ അഞ്ച് എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. റാഗിങിനിരയായ വിദ്യാര്‍ത്ഥി പരാതി പിന്‍വലിക്കാതെ വന്നതോടെ കോളേജ് അധികൃതര്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥകളെ സസ്പെന്റ് ചെയ്യാന്‍ നിര്‍ബന്ധിതരായി. കോളേജ് ഹോസ്റ്റലില്‍ രാത്രിയുടെ മറപിടിച്ച് നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് പുറംലോകത്തിന് അധികമൊന്നുമറിയില്ല.
പുകവലിയും മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും ഇവിടെ നടക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കും. പലരും ആക്രമണം ഭയന്ന് ഹോസ്റ്റലിലെ കാര്യങ്ങള്‍ പുറത്ത് പറയാറില്ല. കഴിഞ്ഞ ദിവസം നടന്ന റാഗിങിനെക്കുറിച്ച് കട്ടപ്പന പോലീസ് അന്വേഷണം നടത്തുകയാണ്. കോളേജ് പ്രിന്‍സിപ്പലും വാര്‍ഡനും പോലീസില്‍ പരാതി നല്‍കിയതോടെ റാഗിങിന് നേതൃത്വം നല്കിയ എസ്എഫ്ഐക്കാര്‍ പിടിയിലാകുമെന്നുറപ്പാണ്.
കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥി വിഷ്ണു പ്രസാദിന്റെ പരാതിയാണ് കോളേജിലെ അതിക്രമങ്ങള്‍ പുറത്താകാന്‍ കാരണമായിരിക്കുന്നത്. ഒരു മാസത്തോളം വിഷ്ണുവിനെ എസ്എഫ്ഐക്കാര്‍ റാഗിങിന് വിധേയമാക്കി. കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ അധികാരമില്ലാത്ത വരും ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും കോളേജ് അധികൃതര്‍ക്ക് സമയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: