പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിന്റെ ശുചിത്വഗ്രാമം സുന്ദരഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം കൂട്ടിയിട്ടവര്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പരിശോധന ആരംഭിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആഗ്നസ് വാഴപ്പള്ളിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയുടെ പയ്യാവൂര്‍ ടൗണിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചു. ഗുരുതരമായ മാലിന്യപ്രശ്നങ്ങള്‍ ബോധ്യപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ വേണ്ട നിര്‍ദ്ദേശം നല്കി. നടപ്പിലാക്കാത്തവര്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ നടപടി സ്വീകരിക്കും. പയ്യാവൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ സുന്ദരഗ്രാമം സുന്ദരഗ്രാമം പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.അഷറഫ് ചെയര്‍മാനും വിഇഒ പി.കെ.ഗോപി കണ്‍വീനറുമായ കമ്മറ്റി രൂപീകരിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്തിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും പൊതുജനങ്ങളും സംയുക്തമായാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രണ്ട് പരിശോധനാ സമിതികളും രൂപീകരിച്ചിട്ടുണ്ട്. ആഗ്നസ് വാഴപ്പള്ളി ചെയര്‍പേഴ്സനായും സജന് വെട്ടുകാട്ടില്‍ ചെയര്‍മാനുമായുള്ള രണ്ട് സമിതികളും അടുത്ത ദിവസങ്ങളിലും വ്യാപക പരിശോധന നടത്തും. പയ്യാവൂരില്‍ നടന്ന പരിശോധനക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.ബാലകൃഷ്ണന്, സുഷ ബെന്നി, കുഞ്ഞിരാമന് പൊക്കിളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമാഭായി, വിഇഒ ഗോപി, ജെഎച്ച്ഐ ശ്രീനിവാസന്, ജെപിഎച്ച്എന്‍ പുഷ്പവല്ലി, കൃഷി അസിസ്റ്റന്റ് പി.എ.അജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: