ഇരിട്ടി: കേരളത്തില്‍ നിരന്തരം നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുവാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ വാര്‍ഷികസമ്മേളനം ഗവര്‍മ്മെണ്ടിനോട് ആവശ്യപ്പെട്ടു. കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ ഭീതിയകറ്റുക, മത പരിവര്‍ത്തനത്തിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനം തടയുക, മലയോര മേഘലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയാന്‍ നടപടികള്‍ സ്വീകരിക്കുക, തലശ്ശേരി മൈസൂര്‍ റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുക, ഇരിട്ടിയിലെ കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.
അന്‍പത്തി ഒന്നാം വാര്‍ഷിക സമ്മേളനം യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിയന് പ്രസിഡണ്ട് കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. വരവ് ചെലവ് കണക്ക് യൂണിയന് സിക്രട്ടറി പി.എന്‍. ബാബു അവതരിപ്പിച്ചു. ഭാരവാഹികളായ കെ.കെ.സോമന്, കെ.ജി.യശോധരന്, എം.ആര്.ഷാജി, എം.സി.വിശ്വനാഥന്, പി.ജി.രാമകൃഷ്ണന്, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, പി.കെ.രാമന് മാസ്റ്റര്‍, എം.കെ.ശിവരാമന്, കെ.എം.രാജന്, പി.ആര്.ലാലു, പി.കെ.വേലായുധന്, ഗിരീഷ് രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: