ചങ്ങനാശ്ശേരി: ഹൈപവര്‍ സിസിയുള്ള ബൈക്കുകളില്‍ ചുറ്റി നടന്ന് ആലപ്പുഴ, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ ഇരുനൂറ്റിപത്ത് പൊതി കഞ്ചാവു യുമായി ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.
ചങ്ങനാശേരി നാലുകോടി ഭാഗത്ത് തടത്തില്‍ വീട്ടില്‍ പ്രാവ് അനീഷ് എന്ന് വിളിക്കുന്ന അനീഷാണ് (29) എക്സൈസ് പിടിയിലായത്. നാഗര്‍കോവിലില്‍ നിന്ന് കഞ്ചാവ് കേരളത്തില്‍ എത്തിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
പായിപ്പാട് പുത്തന്‍കാവ് ക്ഷേത്രത്തിന് മുന്‍വശം എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തിവരികെ കഞ്ചാവുമായി എത്തിയ അനീഷ് വാഹനം നിര്‍ത്താതെ ചീറിപായുഞ്ഞു. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അതിസാഹാസികമായി അഞ്ച് കിലോമീറ്റര്‍ ഓളം ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
മുമ്പ് കമ്പത്തുനിന്ന് കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരികെ കുമളി എക്സൈസ് ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയി ഇയാളും കൂട്ടാളിയും. എന്നാല്‍ പിന്നീട് കൂട്ടാളി എക്സൈസ് പിടിയിലാവുകയും ചെയ്തിട്ടുള്ളതാണ്. ആ കേസില്‍ രണ്ടാംപ്രതിയായ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അന്ന് കമ്പത്തുനിന്ന് രണ്ട് കിലോ കഞ്ചാവാണ് കടത്തിയത്. കഞ്ചാവ് വില്‍പ്പനക്ക് പുതിയ വാട്സ് അപ്പ് ഗ്രൂപ്പു രൂപികരിച്ചിട്ടുള്ള ഇയാളുടെ ഗ്രൂപ്പിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് മെസേജ് ഇട്ടാല്‍ അവരോട് നിശ്ചിത സ്ഥലത്ത് നില്ക്കാന് ആവശ്യപ്പെടും. ഇവിടെ ഇയാള്സാധനമെത്തിച്ച് പണംവാങ്ങി കടക്കുകയാണ് പതിവ്.
ബൈക്കിലെത്തി വില്പന നടത്തി ഉടന്‍ മുങ്ങുന്ന പതിവുള്ള ഇയാളെ പിടികൂടാന്‍ പ്രയാസമായിരുന്നു. കഞ്ചാവ് കാലിലും വയറ്റിലും കെട്ടിവച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. കൂടുതലും കഞ്ചാവ് വില്‍പ്പന നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലാണ്. സിനിമ തീയറ്റര്‍ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടത്താറുണ്ട്. പ്രിവന്റീവ് ഓഫീസറുമാരായ ശ്രീകുമാര്‍, സജികുമാര്‍, സിവില്‍ എക്സൈസ് ഓഫീസറുമാരായ രതീഷ് കെ.നാണു, മനോഷ് കുമാര്‍, റ്റി. സന്തോഷ്, ഡി.സൈജു, കെ.ഷിജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: