ശബരിമല: സന്നിധാനത്തും മാളികപ്പുറത്തും 20ന്അഷ്ടബന്ധകലശം നടക്കും. പുലര്‍ച്ചെ 4.40നും 6നും മധ്യേയുള്ള ശുഭമഹൂര്ത്തത്തിലാണ് അഷ്ടബന്ധകലശം നടക്കുന്നത്. അയ്യപ്പസന്നിധിയില്‍ തന്ത്രി കണ്ഠര് രാജീവരും മാളികപ്പുറത്തമ്മയുടെ നടയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും അഷ്ടബന്ധകലശ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സന്നിധാനത്തും മാളികപ്പുറത്തും കലശ സമയം ഒന്നായതിനാലാണ് രണ്ട് തന്ത്രിമാരും കൂടി ഒരേ സമയം ചടങ്ങുകള്‍ക്ക് എത്തുന്നത്.
അഷ്ടബന്ധ കലശത്തിനുമുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്നലെ ശബരിമലയില്‍ ആരംഭിച്ചു. ഗണപതിപൂജ, പ്രാസാദശുദ്ധി, രാഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം എന്നീ ക്രിയകളാണ് നടത്തിയത്. ഇന്ന് രാവിലെ ഗണപതിഹോമം, ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നീ ക്രിയകള്‍ നടക്കും. വൈകുന്നേരം ജലദ്രോണിപൂജ, കര്ക്കരിപൂജ, കലശപൂജ, അധിവാസഹോമം, അധിവാസപൂജ എന്നീ ചടങ്ങുകള്‍ നടക്കും. അഷ്ടബന്ധകലശ ദിവസമായ 20ന് പുലര്‍ച്ചെ ഗണപതിഹോമം, കലശത്തിങ്കല്‍ ഉഷപൂജ, മരപ്പാണി, അഷ്ടബന്ധലേപനം, കലശാഭിഷേകം, പ്രസന്നപൂജ എന്നീ ചടങ്ങുകള്‍ നടക്കും. 13 വര്‍ഷത്തിന് ശേഷമാണ് ശബരിമലയില്‍ അഷ്ടബന്ധ കലശം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: