നെയ്യാറ്റിന്‍കര: വികസനങ്ങള്‍ വാഗ്ദാനങ്ങളിലൊതുങ്ങി. ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് തിരിച്ചടിയാകും. അതിയനൂര്‍ ഗ്രാമപഞ്ചായത്തിലെ മരുതംകോട് വാര്‍ഡില്‍ 21ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് എല്‍ഡിഎഫിന് തിരിച്ചടിയാകാന്‍ പോകുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എസ്. കോമളത്തിന് സര്‍ക്കാര്‍ ജോലിയില്‍ നിയമിതമായ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മരുതംകോട് വാര്‍ഡില്‍ പത്ത്മാസത്തോളം ഭരണത്തിലുണ്ടായിരുന്ന കോമളം വാര്‍ഡിലെ വോട്ടര്‍മാരെ കബിളിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നിറവേറ്റുവാന്‍ സാധിച്ചിട്ടില്ല. റോഡുകളുടെ ശോചനീയവസ്ഥയ്ക്കും കുടിവെള്ള ക്ഷാമത്തിനും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതിയനൂര്‍ പഞ്ചായത്തിന്റെ എല്‍ഡിഎഫിന്റെ ഭരണം ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ നഷ്ടമാകും. 17അംഗങ്ങളുള്ള പഞ്ചായത്ത് കമ്മിറ്റിയില്‍ രണ്ടുപേരുടെ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ കയറിയ എല്‍ഡിഎഫിനു കോമളത്തിന്റെ രാജിയോടെ സംഖ്യ ആറായി മാറി. ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് തിരിച്ചടിയാകുകയും വാര്‍ഡ് ബിജെപിക്ക് അനുകൂലമാകുകയും ചെയ്താല്‍. അഞ്ച് മെമ്പര്‍മാരുള്ള ബിജെപിക്കും ആറ് അംഗമാകും. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാകും ഭരണം നിഷ്ചയിക്കേണ്ടതായി വന്നു. അതിയനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണനേതൃത്വം വികസനങ്ങള്‍ അട്ടിമറിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനങ്ങള്‍ എല്ലാ വാര്‍ഡുകളിലും എത്തിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ദ്ധക്യം വരെയുള്ളവര്‍ക്കായുള്ള പദ്ധതികളെല്ലാം തന്നെ അതിയനൂര്‍ പഞ്ചായാത്തിലെ എല്ലാ വാര്‍ഡുകളിലും എത്തിച്ച് അത് സാധാരണക്കാരായ ജനങ്ങള്‍ക്ക് അതിന്റെ നേട്ടം നടപ്പിലാക്കികൊടുത്തു. ഇത് ജനങ്ങള്‍ക്കിടയില്‍ ബിജെപിയെ സ്വീകാര്യമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മരുതംകോട് വാര്‍ഡില്‍ എല്‍ഡിഎഫ് യുഡിഎഫ് ഭരണത്തില്‍ വികസനം മുരടിച്ചിരിക്കുകയാണ് അതുകൊണ്ട് തന്നെ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.എല്‍. സുജലയെ ജനങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് അതിയനൂര്‍ പഞ്ചായത്തിലെ ബിജെപി നേതൃത്വത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: