പോത്തന്‍കോട്: വ്യാജ രേഖ ചമച്ച് സ്വകാര്യ വ്യക്തി കൈക്കലാക്കിയ ക്ഷേത്രം വക വസ്തുവകകള്‍ തിരികെ നല്കാന് കോടതി ഉത്തരവ്. മേല്‍തോന്നയ്ക്കല്‍ വില്ലേജിലെ ആനയ്ക്കോട് ദേവീ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന രണ്ടു ഏക്കര്‍ 39 സെന്റ് വസ്തുവാണ് വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി അന്യായമായി കൈവശം വച്ച് അനുഭവിച്ചുവന്നിരുന്നത്. അന്യാധീനപ്പെട്ട ക്ഷേത്രം വക വസ്തു തിരികെ ലഭിക്കാന്‍ ക്ഷേത്ര ഭരണസമിതി കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ സ്വകാര്യ വ്യക്തി വസ്തുവിന്റെ ഉടമസ്ഥാവകാശം പലര്‍ക്കായി വീതം വയ്ക്കുകയും ചെയ്തിരുന്നു. ക്ഷേത്ര വസ്തുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് വ്യാജമായി ചമച്ച ആറോളം ആധാരങ്ങള്‍ കോടതി റദ്ദാക്കി. രേഖകളുടെയും മുന്പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ വസ്തുവകകളുടെ ഉടമസ്ഥാവകാശം ക്ഷേത്രത്തിനാണെന്ന് വിധി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: