കൊച്ചി: സ്വച്ഛ് ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം മാതൃകാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം രാജ്യത്തെയും ഉയര്‍ത്താനുള്ള പദ്ധതികളാണ് സ്വച്ഛ് ഗ്രഹത്തിലൂടെ ലക്ഷ്യമിടുന്നത്. തുറസായ സ്ഥലത്തെ വിസര്‍ജ്ജന രഹിത പദവി കൈവരിക്കുന്നതിന് ത്രിമുഖ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സമീപനത്തിലെ മാറ്റം, മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴ ഈടാക്കല്‍ എന്നിവയാണത്. സ്വച്ഛ് ഭാരതവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം-സ്വച്ഛ് ഗ്രഹയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഗ്രാമീണ മേഖലയാണ് തുറസായ സ്ഥലത്തെ വിസര്‍ജ്ജന രഹിത പദവി ആദ്യം കൈവരിച്ചതെന്നത് സന്തോഷം പകരുന്നതാണെന്ന് മന്ത്രി പറഞ്ഞു. വ്യക്തിശുചിത്വത്തില്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ പൊതുയിടങ്ങളില്‍ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരല്ലെന്നും ഈ സമീപനം മാറണമെന്നും പരിപാടിയില്‍ പങ്കെടുത്ത രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് പറഞ്ഞു
2016 നവംബര്‍ ഒന്നിന് ഗ്രാമീണ കേരളം തുറസായ സ്ഥലത്തെ വിസര്ജ്ജനരഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമെന്നും നഗരങ്ങളില്‍ ജനുവരി ഒന്നോടെ ഇത് കൈവരിക്കുമെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. സ്വച്ഛ്ഭാരതം ഏതെങ്കിലും പാര്‍ട്ടിയുമായോ സംസ്ഥാനവുമായോ ബന്ധപ്പെട്ടതല്ലെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാരും ഉയര്‍ത്തേണ്ട മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: