കൊച്ചി: അവിഹിതസ്വത്ത് കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെ വെള്ളിയാഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.
പത്ത് വര്‍ഷത്തെ ബാബുവിന്റെ സ്വത്തിനെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തിയാണ് കേസെടുത്തത്. തുടര്‍ന്ന് ബാബുന്റെ വീട്ടിലും ബിനാമികളായ ബാബുറാം, മോഹനന് എന്നിവരുടെ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 246 ഓളം രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 40 ഭൂമിയിടപാടുകളുടെ രേഖകളുമുണ്ട്.
ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരുന്നു. ബാബുവിന്റെ വീട്ടില്‍ നിന്ന് തമിഴ്നാട് തേനി ആണ്ടിപ്പട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണാഭരണങ്ങളും മോഹനന്റെ വീട്ടില്‍ നിന്ന് 6.6 ലക്ഷം രൂപയും, തൊടുപുഴയിലെ മകളുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: