ന്യൂദല്‍ഹി: രാസവസ്തുക്കള്‍ വേണ്ട, വൈദ്യുതി വേണ്ട, വെള്ളത്തില്‍ നിന്ന് നേരിട്ട് വൈദ്യുതിയുണ്ടാക്കാനുള്ള മാര്‍ഗം ദല്‍ഹി ദേശീയ ഊര്ജ്ജതന്ത്ര പരീക്ഷണ ശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
വിപ്ളവകരമായ കണ്ടുപിടിത്തം വലിയ മാറ്റങ്ങള്‍ക്ക് ഇടനല്കും.
മുറിയിലെ അന്തരീക്ഷത്തില്‍ വളരെ നേരിയ സുഷിരങ്ങളുള്ള മഗ്നീഷ്യം ഫെറൈറ്റിലൂടെ വെള്ളം കടത്തിവിട്ട് അതിനെ ഹൈഡ്രോണിയം (എച്ച് 3 ഒ) ഹൈഡ്രോക്സൈഡ് അയോണുകളായി വിഘടിപ്പിക്കും. വെള്ളി, നാകത്തകിടുകള് ഇലക്ട്രോഡുകളായി ഉപയോഗിച്ചാണ് വൈദ്യുതിയുല്പ്പാദിപ്പിക്കുന്നത്. ഡോ. ആര്‍കെ കോട്നാലയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ വിദ്യ കണ്ടെത്തിയത്.
ഒരു ചതുരശ്ര ഇഞ്ച് വലിപ്പമുള്ള മഗ്നീഷ്യം ഫെറൈറ്റ് പാളി ഉപയോഗിക്കുന്ന ഹൈഡ്രോഇലക്ട്രിക് സെല്‍ എട്ടു മില്ലീ ആമ്പിയര്‍ വൈദ്യുതിയുല്പ്പാദിക്കും (0.98 വോള്‍ട്ട്) രണ്ടിഞ്ച് പാളിയാണെങ്കില്‍ 82 മില്ലീ ആമ്പിയര്‍ (0.9) വോള്‍ട്ട്) വൈദ്യുതി ലഭിക്കും. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ രണ്ടിഞ്ചില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 150 മില്ലി ആമ്പിയറായി കൂടി.
ഇത്തരം നാലു സെല്ലുകള്‍ ചേര്‍ത്തുവച്ചാല്‍ 3.70 വോള്‍ട്ട് വൈദ്യുതി കിട്ടും. ഒരു വാട്ടിന്റെ ഒരു എല്‍ഇഡി ബള്‍ബ് തുടര്‍ച്ചയായി ഒരാഴ്ച കത്തിക്കാം. ക്രമണേ ആനോഡുകളില് അടിയുന്ന സിങ്ക് ഹൈഡ്രോക്സൈഡ് മഗ്നീഷ്യം ഫെറൈറ്റിന്റെ സുഷിരങ്ങളില്‍ കയറി അടയുമെന്നതാണ് കുഴപ്പം. അവ ഇടക്കിടെ നീക്കിയാല്‍ കൂടുതല്‍ ആയുസ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: