ദുബായ്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം പാക്കിസ്ഥാന്. 56 റണ്‍സിനാണ് ജയം.
രണ്ടാം ഇന്നിങ്ങ്സില്‍ 346 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 289 റണ്‍സിന് ഓള്‍ഔട്ടായി. 116 റണ്‍സ് നേടിയ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാരന്‍ ബ്രാവോയുടെ ഉജ്ജ്വല ഇന്നിങ്ങ്സാണ് വിന്‍ഡീസിനെ വിജയത്തിന് അടുത്തെത്തിച്ചത്. 40 റണ്‍സോടെ ക്യാപ്റ്റന്‍ ജയ്സണ്‍ ഹോള്‍ഡര്‍ പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ജോണ്സണ് 47ഉം റോസ്റ്റണ്‍ ചോയ്സ് 35ഉം റണ്‍സെടുത്തു.
സ്കോര്‍ ചുരുക്കത്തില്‍: സ്കോര്‍: പാക്കിസ്ഥാന് ഒന്നാം ഇന്നിങ്ങ്സ് 579/3 ഡിക്ല., രണ്ടാം ഇന്നിംഗ്സ് 123. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്ങ്സ് 357, രണ്ടാം ഇന്നിങ്ങ്സ് 289.
അവസാന ദിനം രണ്ടിന് 95 എന്ന നിലയിലാണ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ അഞ്ചാം ദിനത്തിലെ ആദ്യ പന്തില്‍ തന്നെ മര്‍ലോണ്‍ സാമുവല്‍സ് (4) പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും പതറാതെ പോരാടിയ ബ്രാവോ വിന്‍ഡീസിനെ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ റോസ്റ്റണ്‍ ചേസിനൊപ്പം 77 റണ്‍സും ഏഴാം വിക്കറ്റില്‍ ബ്രാഹോള്ഡര്ക്കൊപ്പം 69 റണ്‍സും നേടി വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും യാസിര്‍ ഷാ കൂട്ടുകെട്ട് പൊളിച്ചു പാക്കിസ്ഥാന മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമീര്‍ മൂന്നും യാസിര്‍ ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. ആദ്യ ഇന്നിങ്ങ്സില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ അസ്ഹര്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ടെസ്റ്റ് 21 മുതല്‍ അബുദാബിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: