ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുന്ന ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാക്കിസ്ഥാനുമായി ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. കായിക ഇനങ്ങളേക്കാള്‍ ഇപ്പോള്‍ പ്രധാനം ഇന്ത്യയിലെ ജനങ്ങളുടെ ജീവനാണെന്നും അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളെ നഷ്ടമായവരുടെ വികാരം കണക്കിലെടുക്കണമെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
‘അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന് അവസാനിപ്പിക്കുന്നതുവരെ അവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് എന്റെ നിലപാട്. എസി മുറികളിലിരുന്നുകൊണ്ട് ക്രിക്കറ്റിനെയും ബോളിവുഡിനെയും രാഷ്ട്രീയത്തോടു കൂട്ടിച്ചേര്‍ക്കരുതെന്നു പറയുന്നവരെ ഇന്ത്യക്കാരായി കണക്കാക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ മറ്റെല്ലാം മാറ്റിവയ്ക്കുന്നതാണു നല്ലത്’, ഗംഭീര്‍ പറഞ്ഞു.
സ്പോര്‍ട്സും രാഷ്ട്രീയവും രണ്ടാണെന്നു വാദിക്കുന്നവര്‍ ഒരിക്കലെങ്കിലും സൈനികരുടെ പക്ഷത്തുനിന്നു ചിന്തിച്ചു നോക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: