തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള സിപിഎം നിലപാട് പ്രാകൃതമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.
മുസ്ലീം സ്ത്രീകളുടെ ദുരവസ്ഥയ്ക്കെതിരെ സിപിഎമ്മിലെ സാംസ്കാരിക സംഘടനകള്‍ രംഗത്ത് വരാത്തത് എന്തെന്ന് വ്യക്തമാക്കണം. പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന നിലപാടല്ല സിപിഎം സ്വീകരിക്കുന്നത്. മുത്തലാക്കിനെയും ഏകീകൃത സിവില്‍ കോഡിനേയും എതിര്‍ക്കുന്ന സിപിഎം നിലപാട് ഇരട്ടത്താപ്പാണ്.
എല്ലാ മതങ്ങളിലുമുള്ള പുരുഷാധിപത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അതിനു പകരം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് മുസ്ലീം സമുദായത്തിന് എതിരെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്.
സാമുദായിക ധ്രൂവീകരണത്തിന് ആക്കം കൂട്ടാനാണ് ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച ഇഎംഎസിനെ പോലും തള്ളിപ്പറയുന്ന നിലപാട് സിപിഎം സ്വീകരിക്കുന്നത്. ഇത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷ പ്രീണനത്തിനായി ഇരു മുന്നണികളും കേരളത്തില്‍ മത്സരിക്കുകയാണ്. അതു കൊണ്ടാണ് പീസ് സ്കൂളിനെതിരായ എന്‍ഐഎയുടെ അന്വേഷണത്തെ എതിര്‍ക്കുന്നത്.
തീവ്രവാദം പഠിപ്പിക്കുന്നതല്ല കുറ്റം, അതേപ്പറ്റി അന്വേഷിക്കുന്നതാണ് കുറ്റം എന്ന വിചിത്ര ന്യായമാണ് മുസ്ലീംലീഗിന്റേത്. കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുഡിഎഫ് പീസ് സ്കൂളിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: