കോഴിക്കോട്: സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ നടത്തിയ ബന്ധു നിയമനങ്ങളുടെ പൂര്‍ണ ലിസ്റ്റ് പുറത്തു വിടണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാരിലെ ഒരു മന്ത്രിക്ക് സ്വജനപക്ഷപാതത്തിന്റെയും ബന്ധു നിയമനത്തിന്റെയും പേരില്‍ പുറത്തുപോകേണ്ടിവന്നിരിക്കുകയാണ്. അഴിമതി, അക്രമം, അധികാര ദുര്‍വിനിയോഗം എന്നിവയുടെ കൂടാരമായ ഇടതു സര്‍ക്കാര്‍ സാക്ഷര കേരളത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ ഘടക കക്ഷികള്‍ മന്നോട്ട് വരണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശ്, ഉത്തരമേഖലാ സഹസംഘടനാ സെക്രട്ടറി കൊ. വൈ സുരേഷ്, മേഖലാ പ്രസിഡന്റ് വി. വി. രാജന്, ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, സംസ്ഥാന വക്താവ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവര്‍ പ്രസംഗിച്ചു. പി. ജിജേന്ദ്രന്‍ സ്വാഗതവും, ടി. ബാലസോമന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: