മുക്കം: ആനക്കാംപൊയില്‍ കക്കാട്ടു പാറയിലെ കോഴിഫാം ഉടമ ഫാമില്‍ ഷോക്കേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ഭാര്യയും ബന്ധുക്കളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശരിയായ അന്വേഷണം നടത്തി കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും മാതൃകാപരമായ ശിക്ഷ നല്കാന് നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ വടക്കേപുറത്ത് ബിജു (42) വിന്റെമരണം സംബന്ധിച്ചാണ് പരാതി. 2016 മാര്‍ച്ച് 27 ന് വൈകുന്നേരമാണ് ബിജുവിനെ കക്കാട്ട്പാറയിലെ കോഴിഫാമില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള സുഹൃത്ത് ബെന്നിയുടെ സ്ഥലത്താണ് ബിജു കോഴിഫാം നടത്തിയിരുന്നത്. ഇരുവരും കൂട്ടായി ഫാം നടത്താനാണ് ആദ്യം തിരുമാനിച്ചിരുന്നതെങ്കിലും പിന്നിട് ബെന്നി പിന്മാറുകയും ബിജു തനിച്ച് ഫാം നടത്തുകയുമായിരുന്നു. പ്രേതബാധയുള്ള സ്ഥലമാണെന്നും അതുമൂലം തന്റെ കുടുംബത്തിന് ദോഷമുണ്ടെന്നും അതിനാല്‍ ഫാം ഒഴിവാക്കണമെന്നും സ്ഥലമുടമ ബിജുവിനോട് നിരന്തരം ആവശ്യപ്പെട്ടത്രെ. എന്നാല്‍ ഫാമിന്റെ ആവശ്യത്തിന് വന്‍തുക ചെലവായതിനാല്‍ ബിജു പിന്മാറാന് തയ്യാറായില്ല. ഇക്കാര്യത്തില്‍ ഇരുവരും അസ്വാരസ്യം നിലനിന്നിരുന്നതായി ബിജുവിന്റെ ഭാര്യ സിജിയും അവരുടെ മാതാവ് മേരിയും മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫാമില്‍ നിന്ന് ബിജുവിന് ഷോക്കേല്ക്കാനുള്ള സാധ്യതയില്ലെന്നും, ഫാമിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡും യുഎസ്ബിയും കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വടകര റൂറല്‍ എസ്പിക്കും, മറ്റു പൊലീസധികാരികള്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: