കോഴിക്കോട്: പ്രിയ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ ഇനി ഓര്‍മ്മ. ചരിത്രനഗരം ഇന്നലെ ടി. ദാമോദരന്മാഷിന് വിട നല്കി. ടി. ദാമോദരന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ പതിനൊന്നേമുപ്പതോടെ മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനത്തില്‍ നടന്നു. സംസ്ക്കാരത്തിന് മുമ്പ് ഭൗതികശരീരം രാവിലെ എട്ട് മുതല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ചലച്ചിത്രമേഖലയില്‍ നിന്നും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരും പൊതുദര്‍ശനത്തിനുവെച്ച ടൗണ്‍ ഹാളിലും വസതിയിലുമെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ.രാഘവന് എം.പി, എം.എല്‍.എ മാരായ എ. പ്രദീപ്കുമാര്‍, എളമരം കരീം, പുരുഷന് കടലുണ്ടി, മേയര്‍ പ്രൊഫ. എ.കെ.പ്രേമജം, ജില്ലാപഞ്ചായത്ത്പ്രസിഡന്റ് കാനത്തില്‍ ജമീല, എ.ഡി.എം രമാദേവി, ആര്‍ഡി.ഒ രാജന്, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ മുതിര്ന്നകോണ് ഗ്രസ് നേതാവ് വി.എം. സുധീരന്, സോഷ്യലിസ്റ്റ്ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍, പി.വി. ഗംഗാധരന്, സി.പി.എം.ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്, ചലച്ചിത്രഅക്കാദമി വൈസ് ചെയര്മാന് ഗാന്ധിമതിബാലന്, ചലച്ചിത്ര മേഖലയില്‍ നിന്ന് സംവിധായകരായ ഹരിഹരന്, അലി അക്ബര്‍, വി.എം. വിനു, ജയരാജ്, സത്യന് അന്തിക്കാട്, രണ്‍ജിപണിക്കര്‍, സുവീരന്, സിദ്ദിഖ്, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, തിരക്കഥാകൃത്ത് ടി.എ. റസാഖ്, എസ്.എന്‍. സ്വാമി, ബാബുജനാര്‍ദ്ദനന്‍, ക്യാമറാമാന് വേണുഗോപാലന്‍, പി.ആര് നാഥന്, നടീ-നടന്മാരായ ശ്രീനിവാസന്, മാമുക്കോയ, കുട്ട്യേടത്തി വിലാസിനി, കോഴിക്കോട് നാരായണന് നായര്‍, കോഴിക്കോട് ശാരദ, അബുസലീം, ഇല്ലിക്കെട്ട് നമ്പൂതിരി, ബാബുസ്വാമി, സാഹിത്യ സാംസ്ക്കാരിക മേഖലയില്‍ നിന്ന് പി. വത്സല, യു.കെ. കുമാരന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം.എന്‍.കാരശ്ശേരി, ഡോ.എം.എം.ബഷീര്‍, അംബികസുതന്‍ മാങ്ങാട്, പി.കെ. പാറക്കടവ്, ഡോ.കെ.സുരേഷ് കുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, റസിഡന്റ് എഡിറ്റര്‍ കെ.അബൂബക്കര്‍, ദേശാഭിമാനി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍. മാധവന് കുട്ടി, ഭാസിമലാപ്പറമ്പ്, കാനേഷ് പൂനൂര്, ഇബ്രാഹിം വേങ്ങര, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍, സെക്രട്ടറി വിനോദ് ചന്ദ്രന്, സി.ഇ. ചാക്കുണ്ണി, കാനേഷ് പൂനൂര് തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം വിലാപയാത്രയായി മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ മക്കളും കുടുംബാഗങ്ങളും അടുത്ത ബന്ധുക്കളും വിലാപയാത്രയെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
തുടര്‍ന്ന് ടൗണ്‍ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ മന്ത്രി. എം.കെ. മുനീര്‍, മേയര്‍ എ.കെ.പ്രേമജം, ലിബര്‍ട്ടി ബഷീര്‍, സംവിധായകരായ ജയരാജ്, വി.എം. വിനു, സുവീരന്, നടന് ഇര്‍ഷാദ്, നടിമാരായ കുട്ട്യേടത്തി വിലാസിനി, കോഴിക്കോട് ശാരദ, ക്യാമറാമാന് വേണുഗോപാല്‍, ടി.എ.റസാഖ്, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: