കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ ആയുര്‍വേദ തെറാപ്പിസ്റ്റുകളുടെ തസ്തിക വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനു
ഷ്യാവകാശ കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. 128 ആശുപത്രികളിലാണ് തെറാപ്പിസ്റ്റുകളുടെ ആവശ്യമുള്ളത്. എന്നാല്‍ 30 പേര് മാത്രമാണ് ജോലിചെയ്യുന്നത്. 27 താത്ക്കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ആയുര്‍വേദ തെറാപ്പിസ്റ്റുകളുടെ ആവശ്യം വേണ്ട രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. എല്ലാവരും ആറു മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ തെറാപ്പിസ്റ്റുകള്‍ 10 മണിക്കൂര്‍ ജോലി ചെയ്യുന്നു. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് കാരണം കൃത്യമായ ജോലിസമയം നിര്ണ്ണയിക്കാനാവുന്നില്ലെന്നും ആയുര്‍വേദ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറി നവംബറിന് മുമ്പ് വിശദീകരണം നല്‍കണം. കേസ് നവംബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കേരള ആയുര്‍വേദിക് തെറാപ്പിസ്റ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി വി. രാമന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: