നാദാപുരം: നാദാപുരത്തെ സമാധാനപ്രേമികളുടെ ഉറക്കം കെടുത്തി ബോംബ് സ്ഫോടനങ്ങള്‍ തുടരുന്നു. സിപിഎം-ലീഗ് സംഘര്‍ഷങ്ങള്‍ തുടരുന്നതും രാത്രിയുടെ മറവില്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതും നാദാപുരത്തിന്റെ ഉറക്കം കെടുത്തുന്നു. 2015ല്‍ ഷിബിന്‍ കൊല്ലപ്പെട്ടതുമുതല്‍ കഴിഞ്ഞ ദിവസം ചേലക്കാട് കടയ്ക്കുമുന്നില്‍ ഉണ്ടായ സ്ഫോടനം വരെ ചെറുതും വലുതുമായി നിരവധി സ്ഫോടനങ്ങളാണ് മേഖലകളില്‍ ഉണ്ടായത്. എന്നാല്‍ ഒരു കേസില്‍പോലും പ്രതികളെ പിടികൂടാനോ ബോംബിന്റെ ഉറവിടം കണ്ടത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ നമ്പര്‍മറച്ച ബൈക്കില്‍ എത്തിയാണ് പോലീസ് പറയുന്ന മുഖംമൂടി അണിഞ്ഞവര്‍ സ്ഫോടകവസ്തുക്കള്‍ എറിയുന്നത്. അതേസമയം ബോംബ് സ്ക്വാഡ് പ്രദേശങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ക്കായി തിരച്ചില്‍ മുറപോലെ നടത്താറുണ്ടെങ്കിലും കണ്ടത്തുന്നത് നാമമാത്രമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: