സ്വന്തം ലേഖകന്‍
നാദാപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സംരക്ഷിത അധ്യാപകരുടെ നിയമനം ആരംഭിച്ചതോടെ സര്‍ക്കാര്‍ നിയമനം കാത്തുകഴിയുന്നവര് ആശങ്കയിലായി. സംസ്ഥാനത്തെഎയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ എണ്ണക്കുറവുകാരണം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോയ അധ്യാപകരെയാണ് പുനര്‍വിന്യാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനം നല്കി പുനര്‍വിന്യസിക്കുന്നത്. ഇത് പിഎസ്സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടംതേടി നിയമനം കാത്തിരിക്കുന്ന നിരവധിപേരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പുനര്‍വിന്യാസം വഴി നിയമനം നേടിയ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ സര്‍വീസ് അവസാനിക്കുന്നത് വരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തുടരുമെന്നതിനാല്‍ തുടര്‍ന്നുവരുന്ന ഒഴിവുകളിലും നിലവിലുണ്ടായിരുന്ന ഒഴിവിലും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പിഎസ്സി വഴി പുതിയ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരളത്തിലെ പതിനാലു ജില്ലകളിലും അഞ്ചു വര്‍ഷത്തിലേറെയായി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി ആളുകള്‍ അധ്യാപക നിയമനം കാത്തുകഴിയുന്നുണ്ട്.
കഴിഞ്ഞ ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന ഇവരുടെ ലിസ്റ്റിന്റെ കാലാവധി വീണ്ടും ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. പ്രായപരിധിമൂലം മറ്റൊരു പരീക്ഷ എഴുതി നിയമനം ലഭിക്കാന്‍ സാധ്യത ഇല്ലാത്തവര്‍ വരെ ഇപ്പോഴത്തെ ലിസ്റ്റിലുണ്ട്. ഇതിനിടയിലാണ് സ്കൂള്‍ നടത്തുന്ന മാനേജര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കോഴ നല്കി നിയമനം നേടിയ സ്വകാര്യ അധ്യാപകര്‍ തസ്തിക നഷ്ടമായതിന്റെ പേരില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനം നേടിയെടുക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ മാത്രം എല്‍പി, യുപി വിഭാഗത്തില്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ 68 അധ്യാപകരെ ഇത്തരത്തില്‍ നിയമിച്ചപ്പോള്‍ സ്വകാര്യ എയ്ഡഡ് സ്കൂളില്‍ നിയമിച്ചത് വെറും അഞ്ചുപേരെ മാത്രമാണ്.
ഹൈസ്കൂളില്‍ നിയമിച്ച 84 പേരില്‍ ഇരുപത്തിനാലു പേരെ മാത്രമാണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ പുനര്‍വിന്യാസം നല്‍കിയത്. ഈ അട്ടിമറിക്കെതിരെ സര്‍വീസ് സംഘടനകളും അധ്യാപകസംഘടനകളും തികഞ്ഞ മൗനം പാലിക്കുകയാണ്.
സ്വകാര്യ മാനേജര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കോഴ നല്കാന് കഴിയാത്ത വിദഗ്ദപരിശീലനം നേടിയ സാധാരണക്കാരുടെ അധ്യാപക ജോലിക്കുള്ള പ്രതീക്ഷ സര്‍ക്കാര്‍ വിദ്യാലയങ്ങളയിരുന്നു.
ഫലത്തില്‍ ഇപ്പോള്‍ ആരംഭിച്ച എയ്ഡഡ് അധ്യാപകരുടെ പുനര്‍വിന്യാസ നടപടികള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടിയെടുക്കാനുള്ള യോഗ്യരായ ഉദേ്യാഗാര്‍ത്ഥികളുടെ അവസരത്തിനുമേല് കരിനിഴല്‍ വീഴ്ത്തുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: