പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്ക്കാരം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുടെ ഇടപെടല്‍ മൂലം പാര്‍ക്കിങ്ങ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇന്നലെ ബസ് സ്റ്റാന്റ് പരിസരത്ത് അലക്ഷ്യമായി നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പിഴ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ തുടങ്ങിയതോടെ സ്റ്റാന്റ് പരിസരം കാലിയായി ഇതിനിടെ കച്ചവടത്തെ സാരമായി ബാധിക്കുന്നു എന്നുകാണിച്ച് പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന് പേരാമ്പ്ര സിഐക്ക് പരാതി നല്കി ഇതിന്റെ അടിസ്ഥാനത്തില്‍ 21ന് റിവ്യൂ കമ്മറ്റി ചേര്‍ന്ന് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നല്കി. റോഡില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യരുതെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശ്രീ എളമാരന്‍കുളങ്ങര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും വടക്കെ നടയിലും വണ്ടികള്‍ പാര്‍ക്ക് ചെയ്ത് ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് തടസ്സമുണ്ടാക്കുന്നതായി ഭക്തജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നു. ഗുഡ്സ് വണ്ടികള്‍ പച്ചക്കറികളുമായി ക്ഷേത്രനടയില്‍ കച്ചവടം നടത്തുന്നതും സ്ഥിരം കാഴ്ചയാണ്. ട്രാഫിക്ക് നിയന്ത്രണം കര്‍ശനമാക്കിയതോടെ സ്വകാര്യ വാഹനങ്ങളും പാര്‍ക്കിങ്ങിനായി ക്ഷേത്രനട ഉപയോഗിക്കുന്നതും ഭക്തജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നു.
ക്ഷേത്രനടയിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് മുരളി മാരാത്ത്, സെക്രട്ടറി ജി.കെ പ്രസാദ്: ബജ്റംഗ്ദള്‍ സെക്രട്ടറി ബല്‍ജിത്ത് പരുത്തി പാറ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: