ആലപ്പുഴ: ഇ.എസ് ബിജിമോൾ എംഎൽഎയെ സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി. ഇടുക്കി ജില്ലാ കൗൺസിലിലേക്കാണ് ബിജിമോളെ തരം താഴ്ത്തിയിരിക്കുന്നത്.
തരംതാഴ്ത്താനുള്ള സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ ശുപാർശ സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഗോഡ്ഫാദര്മാരില്ലാത്തതു കൊണ്ടാണ് മന്ത്രിയാക്കാത്തതെന്ന ബിജിമോളുടെ പരാമര്‍ശമാണ് പാര്‍ട്ടി നടപടിക്ക് കാരണമായത്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബിജിമോള്‍ പരാമര്‍ശം നടത്തിയത്.
ബിജിമോളുടെ പരാമർശം പാർട്ടിയെ അവഹേളിക്കുന്നതാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും വിലയിരുത്തി. പാര്‍ട്ടിയിലെ ജില്ലാ നേതാവ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതേ അഭിമുഖത്തില്‍ തന്നെ ബിജിമോള്‍ പറഞ്ഞിരുന്നു. ഇതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് ജില്ലാകമ്മറ്റി വിശദീകരണം ആവശ്യപ്പെടുകയും ബിജിമോള്‍ ക്ഷമപറഞ്ഞ് വിഷയം അവസാനിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: