പത്തനാപുരം: കെ.ബി.ഗണേഷ്കുമാറിനെ ചൊല്ലി എല്‍ഡിഎഫില്‍ വീണ്ടും തര്‍ക്കം. ഗണേഷ്കുമാര് എംഎല്‍എയുടെ സാന്നിധ്യം മണ്ഡലത്തില്‍ ഇല്ലെന്നാരോപിച്ച് എഐവൈഎഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദം സൃഷ്ടിച്ചത്.
നേതാവിനെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താക്കീത് ചെയ്ത് സിപിഐ നേതൃത്വം എംഎല്എയോടുളള അടങ്ങാത്ത സ്നേഹം പുറത്തുകാട്ടുകയും ചെയ്തു. പത്തനാപുരം എംഎല്‍എയുടെ അസാന്നിധ്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആക്കണമെന്നുള്ള അനുഭാവികളുടെ ചര്‍ച്ചകള്‍ മാത്രമേ കാണാനുള്ളൂവെന്നും സോഷ്യല്‍ മീഡിയയിലൂടെ എ ഐവൈഎഫ് മണ്ഡലം കമ്മിറ്റിയംഗം ഇല്ല്യാസ് ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് സിപിഐ മണ്ഡലം സെക്രട്ടറി ജിയാസുദ്ദീന്‍ അംഗത്തിന് ശക്തമായ താക്കീതുമായി രംഗത്ത് വന്നിരിക്കുന്നത്. ചില കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അനാവശ്യപോസ്റ്റുകള്‍ ഇട്ട് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കരുതെന്നും മറുപടിയായി പറയുന്നു. കോണ്‍ഗ്രസുമായി നേര്‍ക്ക് നേര് പോരാടിയ പാര്‍ട്ടിക്ക് കൂടെയുള്ളവരെ തള്ളിപറയുന്ന പാരമ്പര്യമില്ലെന്നും സെക്രട്ടറിയുടെ പോസ്റ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഗണേഷ്കുമാറിനെ ഒപ്പം നിര്‍ത്തണമെന്നുള്ള മേല്‍ഘടകത്തിന്റെ തീരുമാനത്തിനെതിരെ ആദ്യം മുതലെ യുവജന വിഭാഗത്തില്‍ നിന്നും അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ആദ്യമായാണ് പരസ്യമായി എല്‍ഡിഎഫ് ഗണേഷ്കുമാറിന്റെ അസാന്നിധ്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ നേതാക്കള്‍ പ്രതികരിക്കുന്നത്. മന്ത്രിയാക്കാത്തതിന്റെ പേരില്‍ പരിപാടികളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നതിനെതിരെ എല്‍എഡിഎഫില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: