തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസ് പുനരന്വേഷിക്കാന്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു. ജൂണ്‍ 30നകം അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ക്രൈം പത്രാധിപര്‍ നന്ദകുമാര്‍, ആത്മഹത്യ ചെയ്ത അനഘയുടെ പിതാവ് നാരായണന് നമ്പൂതിരിയുടെ സഹോദരന് ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
അനഘയെ പീഡിപ്പിച്ചത് പിതാവാണെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ തള്ളിയ കോടതി കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചു. അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തയതിനെ കുറിച്ചും അന്വേഷിക്കണം. കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടെന്ന ആരോപണത്തെ കുറിച്ചും അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.
തിരുവല്ല കവിയൂര്‍ ക്ഷേത്രം കിഴക്കേനടയ്ക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ചുമത്ര ക്ഷേത്രത്തിലെ പൂജാരി കെ.ഐ. നാരായണന് നമ്പൂതിരി (42), ഭാര്യ ശോഭന (32), മക്കളായ അനഘ (15), അഖില (ഏഴ്), അക്ഷയ് (അഞ്ച്) എന്നിവരെ 2004 സെപ്റ്റംബര്‍ 28നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: