കായംകുളം: ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് അക്രമിച്ചു. രണ്ടുപേര്‍ അറസ്റ്റില്‍. ഐക്യജംഗ്ഷന് ഇല്ലിക്കുളത്ത് തെക്കതില്‍ ഷഫീക്ക് (27), ഷെഹിദാര്‍ പള്ളിക്കു സമീപം പ്ലാമൂട്ടില്‍ സലിം (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പുല്ലുകുളങ്ങര റോഡില്‍ പുളിമുക്ക് ജംഗ്ഷനു സമീപം നഗരത്തിലെ വ്യാപാരികളായ ആറാട്ടുപുഴ തയ്യിശ്ശേരില് ഹാഷിം (30), ഭാര്യ അന്‍സിയ (27), ഹാഷിമിന്റെ സഹോദരന് ഷെമീര്‍ (28), ഭാര്യ ഫൗസിയ (23) എന്നിവര്‍ക്കു നേരേയായിരുന്നു ആക്രമണം.
ഇവര്‍ സഞ്ചരിച്ച ബൈക്കുകളെ പിന്തുടര്ന്ന് എത്തിയ സംഘം ചേലപ്പുറം ജംഗ്ഷനില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരാണെന്ന് പറഞ്ഞിട്ടും തെളിവ് ആവശ്യപ്പെടുകയും സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് എത്തിയ പരിസരവാസികള്‍ ഇടപെട്ട് ഇരുകൂട്ടരേയും പറഞ്ഞുവിട്ടു. എന്നാല്‍ വീണ്ടും ദമ്പതികള്‍ക്കു പിന്നാലെ എത്തിയ സംഘം പുളിമുക്ക് ജംഗ്ഷനില്‍ വച്ച് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു.
സമീപവാസികള്‍ അക്രമിസംഘത്തെ തടഞ്ഞുവെച്ച് പോലീസില്‍ അിറയിച്ചു. എസ്ഐ: ഡി.രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. ദമ്പതികള്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: