ഗാസിയാബാദ്: പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അണ്ണാ ഹസാരെ സംഘാംഗം അരവിന്ദ് കേജ്രിവാള്. ക്രിമിനല്‍ പശ്ചാത്തലമുള്ള എം.പിമാര്‍ ഉള്‍പ്പെടുന്ന ഒരു സ്ഥാപനത്തെ എങ്ങനെ ബഹുമാനിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
അവകാശലംഘനം നടത്തിയെന്ന് ആരോപിച്ച് തനിക്ക് ലഭിച്ച നോട്ടീസിന് മറുപടി പറയവെയാണ് കേജ്രിവാള് മുന്‍ നിലപാടില്‍ ഉറച്ചു നിന്നത്. ഒരു തീവണ്ടി അപകടത്തെ തുടര്‍ന്ന് മുന്‍ റെയില്‍വേ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്ര രാജിവച്ച പാര്‍ലമെന്റാണിത്. അത്തരമൊരു പാര്‍ലമെന്റിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍ ക്രിമിനലുകള്‍ വാഴുന്ന ഇപ്പോഴത്തെ ഈ പാര്‍ലമെന്റിനെ എങ്ങനെ ബഹുമാനിക്കാനാണെന്നും കേജ്രിവാള് ചോദിച്ചു. പൊതുജന സേവനം അല്പം പോലും നടത്താത്ത നിരവധി വ്യവസായികള്‍ രാഷ്ട്രീയക്കാരുടെ സഹായത്തോടെ പാര്‍ലമെന്റില്‍ സീറ്റ് തരപ്പെടുത്തിയിട്ടുണ്ട്.
തികച്ചും ബിസിനസ് ലക്ഷ്യത്തോടെയാണ് ഇത്തരക്കാര്‍ പാര്‍ലമെന്റിനെ കാണുന്നത്. ഇത് പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്യലോ, അവഹേളിക്കലോ അല്ലെങ്കില്‍ ഇതിനെ എന്തു പേരു വിളിക്കുമെന്നും കേജ്രിവാള് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: