തിരുവനന്തപുരം : സമാധാനത്തിന് മുന്‍കൈയെടുക്കേണ്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ഒ. രാജഗോപാല്‍. കണ്ണൂരില്‍ സമാധാനം ഉണ്ടാകണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നു. ആ വികാരം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ രാജഗോപാല്‍ പറഞ്ഞു.
കണ്ണൂരില്‍ എത്രപേരെ കൊന്നു, ഏതു പാര്‍ട്ടി, ഏതു സമുദായക്കാര്‍ എന്നതല്ല പ്രധാന പ്രശ്നം. കൊലപാതകം ബാധിക്കുന്ന കുടുംബങ്ങളെയും സ്ത്രീകളേയും കുട്ടികളെയുമാണ് കാണേണ്ടത്.
തലശ്ശേരിയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍ സിപിഎം നേതാവ് ഇഎംഎസ്, ജസ്റ്റിസ് കൃഷ്ണയ്യര്‍, ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് എന്നിവര്‍ ചര്‍ച്ച നടത്തുകയും സമാധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം തള്ളി.
സിപിഎമ്മും ആര്‍എസ്എസും ദേശീയ സംഘടനകളാണ്. എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലൊന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നില്ല എന്ന് ചിന്തിക്കണം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടക്കുന്നു. അവര്‍ അധികാരത്തിലെത്തുമ്പോള്‍ ഇത് കൂടുന്നു. സിപിഎമ്മിന്റെ ആക്രമണത്തിനിരയാകാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലുണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: